Tuesday 27 September, 2011

ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ പറയുന്നത്‌ എന്തെന്നാല്‍


തന്റെ ഒരു മണിക്കൂര്‍ അഭിമുഖത്തിലൂടെ വാറന്‍ ബഫറ്റ്‌ ലോകത്തിനു നല്‍കിയ സന്ദേശങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നുപോകുന്നത്‌ നന്ന്‌. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ , പത്തു പുത്തന്‍ കൈയിലുള്ള പുതുപ്പണക്കാരെപ്പോലെ പൊങ്ങച്ച വര്‍ത്തമാനങ്ങളാണ്‌ പറഞ്ഞതെങ്കില്‍ പാതിവഴിക്ക്‌ ചാനല്‍ ഓഫ്‌ ചെയ്യുമായിരുന്നു, പ്രേക്ഷകര്‍. എന്നാല്‍ സിഎന്‍ബിസി ചാനലിലേക്ക്‌ ഇപ്പോഴും കത്തുകളും ഫോണ്‍വിളികളും ഇ മെയിലുകളും പ്രവഹിക്കുകയാണ്‌. ഒന്നുകൂടി ആ അഭിമുഖം സംപ്രേഷഷണം ചെയ്യൂ എന്ന്‌ അഭ്യര്‍ത്ഥിക്കുന്നവരില്‍ ആദ്യ അഭിമുഖം കണ്ടവരുണ്ട്‌, കേട്ടറിഞ്ഞവരുമുണ്ട്‌.
വാറന്‍ ബഫറ്റ്‌ പറഞ്ഞത്‌ എന്തെന്നല്ലേ.
പതിനൊന്നാം വയസിലാണ്‌ വാറന്‍ ബഫറ്റ്‌ ആദ്യ ഓഹരി വാങ്ങിയത്‌. എന്നാലോ ഇപ്പോഴതില്‍ അദ്ദേഹം ദുഖിക്കുന്നു. ഇത്തിരി വൈകിപ്പോയോ എന്നാണത്രേ ചിന്ത. കുറച്ചുകൂടി നേരത്തേയാകാമായിരുന്നു അത്‌. വീടുകള്‍തോറും പത്രങ്ങള്‍ വിതരണം ചെയ്‌ത്‌ പതിനാലാമത്തെ വയസില്‍ വാറന്‍ ബഫറ്റ്‌ സ്വന്തമായി ഒരു കൃഷിഭൂമി വാങ്ങി. താമസം ഇപ്പോഴും ഒമാഹ നഗര മധ്യത്തിലെ മൂന്നു മുറുകളുള്ള കൊച്ചുവീട്ടില്‍. അതിലദ്ദേഹം സംതൃത്‌പതനുമാണ്‌. തനിക്കു വേണ്ടതെല്ലാം ഇതിലുണ്ടല്ലോ പിന്നെന്തിനാ മണിമന്ദിരം പണിയണം എന്നാണു വാദം. 50 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവാഹം കഴിച്ചയുടന്‍ വാങ്ങിയതാണ്‌ ഈ വീട്‌. കാറോടിക്കാന്‍ ഡ്രൈവറില്ല, രക്ഷിക്കാന്‍ ബോഡി ഗാര്‍ഡുമില്ല. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി ഉടമയായ ഈ മനുഷ്യന്‍ തനിക്കു മാത്രമായി വിമാനം ചാര്‍ട്ടര്‍ ചെയ്‌ത്‌ സഞ്ചരിക്കാറേയില്ല. അദ്ദേഹത്തിന്‍റെ കമ്പനിയായ ബര്‍ക്‌ഷെയര്‍ ഹതാവേയുടെ കീഴിലുള്ളത്‌ 63 കമ്പനികളാണ്‌. ഇതില്‍ ഒന്നിന്റെ പോലും സിഇഒമാരെ എല്ലായ്‌പോഴും ഫോണില്‍ വിളിക്കുകയോ മീറ്റിംഗുകള്‍ വിളിക്കുകയോ ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു കത്തെഴുതും, ആ വര്‍ഷത്തെ ലക്ഷ്യം എന്തായിരിക്കണം എന്ന്‌ അറിയിക്കാനായി മാത്രം. രണ്ടു നിര്‍ദേശങ്ങളാണ്‌ അദ്ദേഹം സിഇഒമാര്‍ക്ക്‌ നല്‍കാറുള്ളത്‌. ഒന്ന്‌- നമ്മുടെ സ്ഥാപനത്തില്‍ പണം മുടക്കുന്നവര്‍ക്ക്‌ നഷ്‌ടം വരാന്‍ അനുവദിക്കരുത്‌. രണ്ട്‌- ആദ്യത്തെ നിര്‍ദേശം മറക്കരുത്‌.
സമ്പന്നരുടെ വലിയ സദസുകളില്‍ വാറന്‍ ബഫറ്റ്‌ പോകാറില്ല. വിശ്രമവേകളില്‍ വീട്ടിലിരിക്കും. പാചകം അല്ലെങ്കില്‍ ടിവി കാണല്‍. വാറന്‍ ബഫറ്റ്‌ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ല. അദ്ദേഹത്തിന്റെ മേശപ്പുറത്ത്‌ കമ്പ്യൂട്ടറുമില്ല.
ലോകത്തിലെ ഒന്നാമത്തെ സമ്പന്നനായ ബില്‍ ഗേറ്റ്‌സ്‌ വാറന്‍ ബഫറ്റുമായി കാണുന്നത്‌ അഞ്ചു വര്‍ഷം മുമ്പാണ്‌. തങ്ങള്‍ക്കുതമ്മില്‍ പൊതുവായി ഒന്നും തന്നെ സംസാരിക്കാനുണ്ടാകില്ലെന്നായിരുന്നു ബില്‍ ഗേറ്റ്‌സ്‌ ചന്തിച്ചിരുന്നത്‌. അതുകൊണ്ട്‌ കൂടിക്കാഴ്‌ച നിശ്ചയിച്ചത്‌ വെറും അരമണിക്കൂര്‍ നേരത്തേക്കു മാത്രം. എന്നാല്‍ പിരിഞ്ഞതോ പത്തു മണിക്കൂര്‍ കഴിഞ്ഞ്‌. ബില്‍ ഗേറ്റ്‌സ്‌ വാറന്‍ ബഫറ്റിന്റെ ആരാധകനായി മാറിയ കൂടിക്കാഴ്‌ചയായിരുന്നു അത്‌.
വാറന്‍ ബഫറ്റ്‌ യുവാക്കള്‍ക്കു നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്നാമത്തേത്‌ ബാങ്ക്‌ വായ്‌പകള്‍ എടുക്കരുത്‌ എന്നാണ്‌. പണമല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നതെന്നും മറിച്ച്‌ മനുഷ്യന്‍ പണത്തെയാണ്‌ ഉണ്ടാക്കുന്നതെന്നും ഓര്‍മിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. നിങ്ങള്‍ നിങ്ങളായി, കഴിയുന്നത്ര ലളിതമായി ജീവിക്കുക, മറ്റുള്ളവര്‍ പറയുന്നതുപോലെ ചെയ്യുന്നതിനു പകരം നിങ്ങള്‍ക്ക്‌ നല്ലതെന്നു തോന്നുന്നത്‌ ചെയ്യുക( മറ്റുള്ളവര്‍ പറയുന്നതിനു ചെവികൊടുക്കുക.), ബ്രാന്‍ഡ്‌ നെയിമുകള്‍ക്കു പിന്നാലെ പോകാതെ നിങ്ങള്‍ക്ക്‌ സൗകര്യപ്രദമായ വസ്‌ത്രങ്ങള്‍ ധരിക്കുക, പണം ആവശ്യത്തിനു മാത്രം ചെലവഴിക്കുക, ആവശ്യമില്ലാത്തതൊന്നും വെറുതേ വാങ്ങിക്കൂട്ടാതിരിക്കുക, ജീവിതം നിങ്ങളുടേതാണ്‌ എന്നോര്‍ക്കുക എന്നീ ഉപദേശങ്ങളും സിഎന്‍ബിസി അഭിമുഖത്തില്‍ വാറന്‍ ബഫറ്റ്‌ നല്‍കി.
അദ്ദേഹം നേരത്തേ സൂപ്പര്‍ ഹിറ്റാണ്‌. അഭിമുഖമോ മെഗാ ഹിറ്റായി.

ഐസ്ക്രീം പൂജപ്പുരയിലെത്തുമോ???


കടപാട്: ബഷിര്‍





ടി വി യില്‍ പലപ്പോഴും കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സീനുണ്ട്. തലയിണയും പായയുമായി പോലീസ് സ്റ്റേഷനില്‍ വന്നു 'എന്നെ ലോക്കപ്പിലടക്കൂ സാര്‍ ' എന്ന് പറയുന്ന സീന്‍. ഐസ് ക്രീം കേസിന്റെ പുതിയ പോക്ക് കണ്ടിട്ട് എനിക്ക് ആ രംഗമാണ് മനസ്സിലെത്തുന്നത്. ജഗതി ചെയ്തത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റോസ്‌ലിന്‍, സിന്ധു എന്നീ 'പീഡിത' കളുടെ ലേറ്റസ്റ്റ് മൊഴികളുടെ വരവോടെ കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല, മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.





ഈ കേസ് ഈ പരുവത്തിലാക്കിയത് റഊഫ് ആണ്. കേരളത്തിലെ കാക്കത്തൊള്ളായിരം പീഡനക്കേസുകളുടെ കൂട്ടത്തില്‍ ഒന്നാവേണ്ടിയിരുന്ന ഈ കേസിനെ ഹിമാലയത്തോളം വളര്‍ത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ്‌ കേരളത്തിലെ മാധ്യമങ്ങള്‍ക്കൊപ്പം റഊഫിന് കൂടി അവകാശപ്പെട്ടതാണ്. പീഡനക്കേസ് പുറത്തു വന്ന ഉടനെ ജഗതി ചെയ്ത പണി കുഞ്ഞാലിക്കുട്ടി ചെയ്തിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല. സംഗതി ഉള്ളതായാലും ഇല്ലാത്തതായാലും ഇത്തരം 'ഉഭയസമ്മത പീഡനക്കേസുകള്‍ ' വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്. ഒരു പെറ്റിക്കേസും ഏതാനും ദിവസത്തെ 'ലോക്കപ്പും' കഴിഞ്ഞാല്‍ സംഗതി ക്ലീന്‍ ക്ലീനായി പുറത്തു വരാം. എന്നാല്‍ കാശിറക്കി റഊഫിനെപ്പോലൊരു ഭൂലോക കില്ലാഡിയെ കേസ് ഇല്ലാതാക്കാന്‍ എല്പിച്ചതാണ് കുഞ്ഞാലിക്കുട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം. ഈ പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് ഒരു ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസം കുഞ്ഞാലിക്കുട്ടിയും കുടുംബവും അനുഭവിച്ചു കഴിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കാശ് കൊടുത്തതും വീടുണ്ടാക്കിയതും ഗള്‍ഫില്‍ അയച്ചതും വ്യാജരേഖ ഉണ്ടാക്കിയതും ജഡ്ജിമാരെ കണ്ടതുമെല്ലാം റഊഫിന്റെ മേല്‍നോട്ടത്തില്‍ ആണ്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം അതിന്റെയൊക്കെ പ്രൂഫും ഫോട്ടോകോപ്പിയും സീഡിയും പുള്ളി സ്വകാര്യമായി സൂക്ഷിച്ചിട്ടുമുണ്ട്‌. 'മൂപ്പരെ' ആപ്പിലാക്കണം എന്ന ഉദ്ദേശം പുള്ളിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് സാരം. ഇത് പോലൊരു ഇളയച്ചനെ ഭൂമിയില്‍ വേറൊരാള്‍ക്കും കൊടുക്കരുതേ പടച്ചോനെ എന്ന് പ്രാര്‍ത്ഥിക്കേണ്ട പരുവത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.




മുനീര്‍ സാഹിബിന്റെ 'സ്വന്തം' ഇന്ത്യാവിഷനിലൂടെ റജീന പീഡന ബോംബു പൊട്ടിച്ച ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയത് എനിക്കാണ്. പഴയ ഒരു പോസ്റ്റില്‍ അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. അന്നൊന്നും ഇത്രമാത്രം പുകിലിലേക്ക് ഈ വിഷയം എത്തിയിരുന്നില്ല. അക്ഷോഭ്യനായി പ്രശ്നത്തെ അഭിമുഖീകരിച്ച കുഞ്ഞാലിക്കുട്ടിയെയാണ് അന്ന് കണ്ടത്. ഇന്നിപ്പോള്‍ സ്ഥിതി മാറി. കുഞ്ഞാലിക്കുട്ടിയും ലീഗുകാരുമൊക്കെ അങ്കലാപ്പിലാണ്. ഇന്നലെ ഏഷ്യാനെറ്റിലെയും ഇന്ത്യവിഷനിലെയും ചാനല്‍ ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ ഒരു ലീഗ് നേതാവും എത്തിയില്ല. അവര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാത്ത വിധം പ്രശ്നങ്ങള്‍ കൈവിട്ടു പോയി എന്ന് ചുരുക്കം.ഇതൊക്കെയാണെങ്കിലും ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല. കാശ് കിട്ടിയാല്‍ മൊഴി ഇനിയും മാറ്റാവുന്നതേയുള്ളൂ. 'മൂപ്പര് എനിക്കുള്ളത് തന്നാല്‍ കേസ് ഞാന്‍ തന്നെ ഒതുക്കിക്കൊടുക്കാം' എന്ന് പ്രസാദ് മാസ്റ്ററോട് പറഞ്ഞ റഊഫ് നാളെ വീ എസ്സിനും പാരയാകുമെന്നതില്‍ സംശയമില്ല. ഇനിയും ഐസ് ക്രീം കൊടുത്ത് പുള്ളിയെ മടിയിലിരുത്തി കളിപ്പിക്കാത്തതാണ് വീ എസ്സിനും നല്ലത്.





കേസില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമെങ്കില്‍ അദ്ദേഹത്തോടൊപ്പം അകത്തു കിടക്കേണ്ടവര്‍ നിരവധിയാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം 'പീഡിപ്പിച്ച്' ബാക്കിയുള്ളവരൊക്കെ താരങ്ങളായി വിലസുന്ന ഒരു അവസ്ഥയും ഉണ്ടായിക്കൂടല്ലോ.വ്യാജരേഖകള്‍ ചമക്കുന്നതിനും മൊഴി ഉണ്ടാക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും മൊഴി മാറ്റിക്കുന്നതിനുമൊക്കെ കൂട്ടു നിന്ന റഊഫിനെ കഴിയുന്നതും സാഹിബിന്റെ വലതു വശത്തെ സെല്ലില്‍ തന്നെ പാര്‍പ്പിക്കണം. തുട്ടു വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും ഇടതു വശത്തും വേണം. കാശ് വാങ്ങി 'പീഡിപ്പിക്കാന്‍ ' നിന്ന് കൊടുത്ത ശേഷം ബ്ലാക്ക് മെയില്‍ നടത്തി ബംഗ്ലാവും കാറും ഗള്‍ഫ് യാത്രയും ഒപ്പിച്ച മാംസവില്‍പ്പനക്കാരികളും അഴിക്കുള്ളില്‍ കിടക്കണം. കാശിനു വേണ്ടി മൊഴി മാറ്റി മാറ്റി പറഞ്ഞു കോടതിയെയും നിയമ സംവിധാങ്ങളെയും ഇത്രകാലവും കളിപ്പിച്ച അവറ്റകളെ മാത്രം വെറുതെ വിടുന്നത് ശരിയല്ലല്ലോ. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. സമാനപീഡനക്കേസിലെ മറ്റു പ്രതികളായ ശശിയും ദാസനും ഗോപിയുമടക്കമുള്ള സകല സഖാക്കളേയും ഒന്നിച്ചു പാര്‍പ്പിക്കാന്‍ നിയമസഭ ഹാള്‍ പോലെ വിശാലമായ ഒരു മുറി പൂജപ്പുരയില്‍ തയ്യാറാക്കിവെക്കുന്നതും നല്ലതാണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ചേംബര്‍ ഉണ്ടായാല്‍ വളരെ നല്ലത്. ഉഷ്ണം ഉഷ്ണേന ശാന്തി..പീഡനം പീഡനേന സ്വാഹ..

Saturday 24 September, 2011


ഫേസ്‌ബുക്കിലെ പുതുതലമുറ ഏകരാണ്‌


സാധാരണയായി പുതിയ സൗഹൃദങ്ങള്‍ തേടിയാണ്‌ പലരും ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ എത്തുന്നത്‌. എന്നാല്‍ ഫേസ്‌ബുക്കിലെ യുവതലമുറയ്‌ക്ക്‌ നെറ്റിന്‌ പുറത്ത്‌ കൂടുതല്‍ സുഹൃത്തുക്കില്ലെന്നാണ്‌ ഇതുസംബന്ധിച്ച പഠനം തെളിയിക്കുന്നത്‌.
ഫേസ്‌ബുക്കിലും മറ്റും കൂടുതല്‍ പേരുമായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം ചാറ്റ്‌ ചെയ്യുകയും ചെയ്യുന്ന പുതുതലമുറ ഇന്റര്‍നെറ്റ്‌ എന്ന വിസ്‌മയ ലോകത്തിന്‌ പുറത്ത്‌ ഏറെക്കുറെ ഏകരാണത്രെ. ലണ്ടനിലെ പ്രശസ്‌ത ലൈഫ്‌ സ്‌റ്റൈല്‍ മാസികയായ യുവേഴ്‌സ്‌ നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. 18 വയസിനും 80 വയസിനും ഇടയിലുള്ളവരിലാണ്‌ സര്‍വ്വേ നടത്തിയത്‌. ഇന്റര്‍നെറ്റ്‌, മൊബൈല്‍ എന്നിവയുടെ വരവോടെ സുഹൃത്തുക്കളുമായി നേരിട്ടുള്ള ആശയവിനിമയം വളരെ കുറഞ്ഞിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അന്നത്തെ ചെറുപ്പക്കാര്‍ മിക്കദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ ഇല്ലാതായിരിക്കുന്നുവെന്നാണ്‌ പഠനം തെളിയിക്കുന്നത്‌

പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കര്‍ക്കൊപ്പം ഒളിച്ചോടുന്നു; പഴി നെറ്റിന്‌!

E-mailPrintPDF
കൗമാരക്കാരായ പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കരായ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. പാശ്‌ചാത്യ നാടുകളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ 80 പരാതികള്‍ ഈ വര്‍ഷം ലഭിച്ചതായി പൊലീസ്‌ അന്വേഷണ ഏജന്‍സി പറയുന്നു. കഴിഞ്ഞ ദശാബ്‌ദത്തില്‍ ഇത്തരമൊരു പ്രവണതയുണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റിലെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വ്യാപിച്ചതോടെയാണ്‌ ഇത്‌ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.
സാങ്കേതികവിദ്യയും ആശയവിനിമയ സൗകര്യങ്ങളും കൂടുതല്‍ ആധുനികമായതോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവിടുന്നു. ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ക്ക്‌ പൊതുസമൂഹവുമായി നല്ല ബന്ധമില്ല. അതിനാലാണ്‌ നെറ്റിലൂടെ പ്രായം നോക്കാതെയുള്ള പ്രണയത്തിന്‌ അവര്‍ തയ്യാറാകുന്നതെന്നും വിദഗ്‌ദ്ധര്‍ പറയുന്നത്‌. കഴിഞ്ഞവര്‍ഷം 11,695 കൗമാരക്കാരായ പെണ്‍കുട്ടികളെ കാണാതായി. എന്നാല്‍ ഇവരില്‍ 90 ശതമാനം പേരെയും സുരക്ഷിതമായ നിലയില്‍ കണ്ടെത്താന്‍ സാധിച്ചതായും ന്യൂ സൗത്ത്‌ വെയില്‍സ്‌ പൊലീസ്‌ പറയുന്നു. ഫേസ്‌ബുക്കിലൂടെയും മറ്റും ആരംഭിക്കുന്ന സൗഹൃദം പ്രണയമായി വളരുകയും, അവരോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നതാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കി തിരിച്ചുവരുന്നവരാണ്‌ ഇവരില്‍ ഏറെയും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

കംപ്യൂട്ടര്‍ വാഹനമോടിക്കുന്ന കാലം


E-mailPrintPDF
ബാംഗ്‌ളൂര്‍: നിങ്ങളുടെ കാര്‍ കംപ്യൂട്ടര്‍ ഡ്രൈവ്‌ ചെയ്‌താല്‍, നിങ്ങള്‍ക്ക്‌ വരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കംപ്യൂട്ടര്‍ പരിഭാഷപ്പെടുത്തിയാല്‍, നിങ്ങള്‍ ഒരു കാര്യം മറന്നുവെന്നിരിക്കട്ടെ, അത്‌ കംപ്യൂട്ടര്‍ ഓര്‍മ്മപ്പെടുത്തിയാല്‍. അതെ, അങ്ങനെയൊരു കാലം വരുമത്രെ. ബാംഗ്‌ളൂരില്‍ ടെക്‌ചര്‍ച്ച്‌ സമ്മേളനത്തില്‍ സംസാരിക്കവെ ഗൂഗിള്‍ സി ഇ ഒ എറിക്‌ സ്‌ക്‌മിഡ്‌ത്താണ്‌ ഇത്തരമൊരു കാലത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്‌.
ക്‌ളൗഡ്‌ കംപ്യൂട്ടിംഗ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുടെ സഹായത്തോടെ ഗൂഗിളിലൂടെ ഇത്‌ സാധ്യമാകുമത്രെ.
ഒരു വാക്കുപോലും കംപ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്യാതെ സെര്‍ച്ചിംഗും സാധ്യമാകുമത്രെ. തെരുവിലൂടെ നടക്കുമ്പോള്‍ ഒരു കാര്യത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ അറിയണമെന്നിരിക്കട്ടെ, ക്‌ളൗഡ്‌ കംപ്യൂട്ടിംഗ്‌, മൊബൈല്‍ ഫോണ്‍, ഗൂഗിള്‍ എന്നിവയുടെ സംയോജിത സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ നിങ്ങളിലെത്തും. സെറിഡന്‍ഡിപിറ്റി(യാദൃശ്‌ചികമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന) എന്‍ജിന്‍ എന്നാണ്‌ ഇതിനെ ഗൂഗിള്‍ സി ഇ ഒ വിശേഷിപ്പിച്ചത്‌. ഭാവിയില്‍ ലോകത്താകമാനം ലക്ഷകണക്കിന്‌ ജനങ്ങള്‍ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കും.
ഇത്തരത്തില്‍ പുതിയ കംപ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ മനുഷ്യരെ ഏകാന്തതയില്‍ നിന്ന്‌ മോചിപ്പിക്കും. എപ്പോഴും സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കും. അതേസമയം ഇപ്പോള്‍ സാങ്കേതികവിദ്യയും സ്വകാര്യതയും എന്ന വിഷയത്തെക്കുറിച്ച്‌ ആരോഗ്യകരമായ ചര്‍ച്ചകളാണ്‌ നടക്കുന്നതെന്നും എറിക്‌ സ്‌ക്‌മിഡ്‌ത്ത്‌ പറഞ്ഞു.

സംസാരിക്കുന്ന കാറുകള്‍ വരുന്നു!


E-mailPrintPDF
എന്താ, അത്‌ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. കാറുകള്‍ക്ക്‌ പരസ്‌പരം ആശയവിനിമയം സാധ്യമാക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്‌. ഇറ്റലിയിലെ ബൊളോഗ്‌ന സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ്‌ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുന്നത്‌.
പ്രത്യേകമായി വികസിപ്പിച്ചെടുത്ത കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയറാണ്‌ കാറുകളുടെ ആശയവിനിമയം സാധ്യമാക്കുന്നത്‌. ആദ്യവട്ട പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇത്‌ പ്രാവര്‍ത്തികമാകുന്നതോടെ കാര്‍ അപകടങ്ങള്‍ 40 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിക്കും. ലോകപ്രശസ്‌തമായ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌സ്‌ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ബൊളോഗ്‌ന സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നത്‌ ടയോട്ടയാണ്‌. 2011 ഓഗസ്‌റ്റില്‍ ലോസേഞ്ചല്‍സിലായിരിക്കും ടയോട്ടയുടെ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുക. വളരെ ദൂരെ നിന്നേ എന്ത്‌ സംഭവിക്കുമെന്ന്‌ മനസിലാക്കാനും അതിനനുസരിച്ച്‌ എതിരെവരുന്ന കാറുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനും കാറുകള്‍ക്ക്‌ ശേഷിയുണ്ടാകും. കംപ്യൂട്ടര്‍ പ്രോഗ്രാമിനൊപ്പം വൈ-ഫൈ സെന്‍സറുകള്‍ വഴിയാണ്‌ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുക. ഇതിന്‌ ആവശ്യമായ സോഫ്‌റ്റ്‌വെയര്‍, കാര്‍ ഓടിക്കുന്നയാളുടെ സ്‌മാര്‍ട്‌ഫോണില്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സൂക്ഷിക്കണം. കാറിന്‌ മുന്നിലെ തടസങ്ങള്‍ മനസിലാക്കി സ്വയം ബ്രേക്ക്‌ ചെയ്‌ത്‌ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യയ്‌ക്ക്‌ സാധിക്കും. ഇത്തരം സാഹചര്യത്തില്‍ അലാറം സന്ദേശം വഴിയാണ്‌ കാറുകള്‍ തമ്മില്‍ സംസാരിക്കുക.

വജ്രം കൊണ്ടൊരു ഗ്രഹം


E-mailPrintPDF
വജ്രം കൊണ്ടുള്ള ഗ്രഹം കണ്ടെത്തിയെന്ന്‌ ഒരുകൂട്ടം ശാസ്‌ത്രജ്ഞരുടെ അവകാശവാദം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മില്‍ക്കിവേയിലെ വലിയൊരു നക്ഷത്രം ആയിരുന്നത്‌ പിന്നീട്‌ രൂപമാറ്റം സംഭവിച്ച്‌ വജ്രം കൊണ്ടുള്ള ഗ്രഹമായി മാറിയെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയ, ജര്‍മ്മനി, ബ്രിട്ടന്‍, യു എസ്‌ എന്നീ രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നത്‌.
ഇപ്പോള്‍ കണ്ടെത്തിയ ഈ ഗ്രഹത്തിന്റെ വ്യാസം ഭൂമിയുടെ വ്യാസത്തിന്റെ അഞ്ചു മടങ്ങാണ്‌. ചെറിയ ഇനം നക്ഷത്രമായ ആര്‍.ജെ.1719-1438 എന്ന പള്‍സറിനെ നിരീക്ഷിക്കുന്നതിനിടെയാണ്‌ വജ്രഗ്രഹത്തെ കണ്ടെത്തിയത്‌. കാര്‍ബണും, ഓക്‌സിജനുമാണ്‌ ഗ്രഹത്തില്‍ അടങ്ങിയിരിക്കുന്നത്‌ എന്നാണ്‌ ശാസ്‌ത്രജ്ഞര്‍ അനുമാനിക്കുന്നത്‌. ഭൂമിയില്‍ നിന്ന്‌ 4000 പ്രകാശവര്‍ഷം അകലെ ആകാശഗംഗയിലെ സര്‍പ്പമണ്ഡലത്തിലാണ്‌ ഈ വജ്രഗ്രഹം സ്ഥിതി ചെയ്യുന്നത്‌.

സാങ്കേതിക വിദ്യയുടെ രണ്ടു വശങ്ങള്‍
#########################################
കടപാട്-പി രാജീവ്

ഡല്‍ഹിയില്‍ എംപിമാരുടെ താമസസ്ഥലത്ത് അതിരാവിലെ നൂറുകണക്കിന് കടലാസുകളാണ് കെട്ടില്‍ വരുന്നത്. പാര്‍ലമെന്റിലെ ആ ദിവസത്തെ അജന്‍ഡയും ചോദ്യോത്തരങ്ങളും തുടങ്ങി പല തരത്തിലുള്ള ഔദ്യോഗിക അറിയിപ്പുകളാണ് ഇങ്ങനെ വരുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കൂടിയുണ്ടെങ്കില്‍ കവറുകളുടെ എണ്ണം വര്‍ധിക്കും. അച്ചടിച്ച റിപ്പോര്‍ട്ടുകളാണെങ്കില്‍ ചില ദിവസം കെട്ടുകണക്കിനുണ്ടാകും. കിലോക്കണക്കിന് കടലാസുകളാണ് പാര്‍ലമെന്റ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. ചിലപ്പോള്‍ അച്ചടിച്ച റിപ്പോര്‍ട്ടുകളില്‍ നല്ലൊരു പങ്കും പബ്ലിഷിങ് ഹൗസില്‍തന്നെ കെട്ടിക്കിടക്കുന്നുണ്ടാകും. എല്ലാ അംഗങ്ങള്‍ക്കും എല്ലാ റിപ്പോര്‍ട്ടുകളും ആവശ്യമായെന്നു വരില്ല. പക്ഷേ, ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനും കഴിയില്ല. അതുകൊണ്ട് അച്ചടിക്കുന്ന കോപ്പിയുടെ എണ്ണത്തില്‍ കുറവ് വരുത്താനും കഴിയില്ല. ഇതിനായി എത്ര മരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടാകും?
ഈ ചോദ്യങ്ങളാണ് രാജ്യസഭയുടെ കംപ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റി പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കടലാസിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച് പഠിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. അവര്‍ പഠനം നടത്തി ശുപാര്‍ശകള്‍ പാര്‍ലമെന്റിന്റെ മുമ്പാകെ സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭ എല്ലാ അംഗങ്ങള്‍ക്കും ടാബ്ലെറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. പ്രമുഖ കംപ്യൂട്ടര്‍ കമ്പനിയായ ആപ്പിളാണ് ടാബ്ലെറ്റ് ആദ്യം അവതരിപ്പിച്ചത്. ലാപ്ടോപ്പിന്റെ എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. കൈയിലൊതുങ്ങുന്ന വലിപ്പം. പുസ്തകം പോലെ കൈയില്‍ കൊണ്ടുനടക്കാം. ടച്ച് സ്ക്രീനാണ്. സാങ്കേതികവിദ്യയുടെ വികാസം അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ആപ്പിള്‍ രണ്ടാണ് താരം. സാംസങ്ങിന്റെ ഗാലക്സിയും വിപണിയില്‍ സജീവം. അതിനു വലിപ്പം കുറവാണ്. കുറേക്കൂടി സൗകര്യപ്രദമായി കൈയില്‍ കൊണ്ടുനടക്കാം. ഫോണ്‍ വിളിക്കുന്നതിനുള്ള സൗകര്യവും ഇതിനകത്തുണ്ട്. പല ചൈനീസ് കമ്പനികളും ഇപ്പോള്‍ കുറച്ചുകൂടി സൗകര്യപ്രദമായി കൊണ്ടുനടക്കാവുന്ന ടാബ്ലെറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വിലയും കുറവാണ്. പതിനായിരം രൂപക്ക് വരെ ലഭിക്കുന്നവ വിപണിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ , ആപ്പിള്‍തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതുകൊണ്ട് രാജ്യസഭയില്‍ മിക്കവാറും ആളുകള്‍ ആപ്പിള്‍തന്നെയാണ് തെരഞ്ഞെടുത്തത്. ആപ്പിളോ ഗാലക്സിയോ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അംഗങ്ങള്‍ക്കുണ്ടായിരുന്നു.


രാജ്യസഭയുടെ ബിസിനസും തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയറുകള്‍ എന്‍ഐസി വികസിപ്പിച്ചിട്ടുണ്ട്. പത്രങ്ങളും ചാനലുകളും മറ്റും തത്സമയം തന്നെ കിട്ടും. രാജ്യസഭയുടെയും ലോക്സഭയുടെയും ചാനലുകളും അടുത്തുതന്നെ ലഭിച്ചുതുടങ്ങും. സഭ നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് ടാബ്ലെറ്റ് ഉപയോഗിക്കുന്നതിനുള്ള അനുവാദം ഉണ്ട്. നേരത്തെ ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന് അനുവാദം ഉണ്ടായിരുന്നില്ല. വൈഫൈ കണക്ഷന്‍ ഉള്ളതുകൊണ്ട് തത്സമയം തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി നല്‍കിക്കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് വേണമെങ്കില്‍ സെര്‍ച്ച്ചെയ്ത് പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കാം. പ്രസംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവരാം. അതുകൊണ്ട് പേപ്പറുകള്‍ നോക്കാതെ ടാബ്ലെറ്റില്‍ നോക്കി അംഗങ്ങള്‍ക്ക് പ്രസംഗിക്കാം. സ്പീക്കറുടെ നേതൃത്വത്തില്‍ സ്വീഡന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍ അംഗങ്ങള്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് കണ്ടിരുന്നു. വളരെ ഗൗരവത്തോടെയുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് അവിടെയുള്ളത്. ഐ പാഡില്‍ മലയാളവും കമ്പോസ് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ , മലയാളം എഡിറ്റര്‍ മാത്രമാണ് അതിനകത്ത് ഇപ്പോള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നത്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ഞാന്‍ കംപ്യൂട്ടറിലാണ് എഴുതാറുള്ളത്. ആദ്യം മംഗ്ലീഷായിരുന്നു. ദേശാഭിമാനിയില്‍ ചുമതല എടുത്തതോടെ അത് ഹരിശ്രീയായി. അതില്‍ കുറച്ചു കീ ഉപയോഗിച്ചാല്‍ മതി. അതിന്റെ കീബോര്‍ഡുമായി സാമ്യമുള്ള ഏതെങ്കിലും സോഫ്റ്റ്വെയര്‍ ഐപാഡില്‍ അപ്ലോഡ് ചെയ്യാവുന്നത് കണ്ടെത്തണം. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കണമെങ്കില്‍ ഇപ്പോള്‍ ഓരോ സെഷനിലും പ്രത്യേകം ഫോറം വാങ്ങി അതില്‍ എഴുതി നല്‍കണം. കാലക്രമേണ അതും ഓണ്‍ ലൈനിലേക്ക് മാറും. ഓരോ അംഗത്തിനും ലോഗിന്‍ ചെയ്യുന്നതിന് പ്രത്യേക യൂസര്‍ നെയിമും പാസ്വേഡും ഉണ്ട്. അംഗങ്ങള്‍ക്ക് എല്ലാ ഔദ്യോഗിക വിവരങ്ങളും അതില്‍ ലഭ്യമാകും. സാങ്കേതികവിദ്യ ജീവിതത്തെതന്നെ മാറ്റിമറിക്കും. പല അറിവുകളും അതിവേഗത്തില്‍ വിവരങ്ങളായി മാറും. ടാബ്ലെറ്റ് ഒരു ഇ-റീഡര്‍ കൂടിയാണ്. ആവശ്യത്തിനു പുസ്തകങ്ങള്‍ നമുക്ക് ഇതിനകത്ത് അപ്ലോഡ് ചെയ്യാന്‍ കഴിയും. ലൈബ്രറിയില്‍ വിരല്‍ അമര്‍ത്തിയാല്‍ ഷെല്‍ഫ് തെളിഞ്ഞുവരും. ഡൗണ്‍ലോഡ് ചെയ്തെടുത്ത പുസ്തകങ്ങള്‍ ഷെല്‍ഫില്‍ നിറഞ്ഞിരിക്കുന്നത് കാണാം. അതില്‍നിന്ന് ഇഷ്ടമുള്ള പുസ്തകത്തില്‍ വിരല്‍ അമര്‍ത്തിയാല്‍ പുസ്തകം തുറന്നുവരും. പേജുകള്‍ മറിക്കാം. മര്‍മരം കേള്‍ക്കാന്‍ കഴിയില്ലെന്ന് മാത്രം! നേരത്തെ ഇ-റീഡറിനെക്കുറിച്ച് ഈ കോളത്തില്‍ സുചിപ്പിച്ചിരുന്നു. ആദ്യം ആമസോണാണ് ക്വിന്റില്‍ വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ വിങ്കിനും നല്ല ആവശ്യക്കാരുണ്ട്. ഡിസിയുടെ പുസ്തകങ്ങള്‍ ഇതില്‍ ലഭ്യമാണ്. അച്ചടി ആവശ്യമില്ലാത്തതിനാല്‍ കടലാസ് ലാഭം. പണവും കുറവ്. വായനയുടെ പുതിയ അനുഭവം.


സാങ്കേതികവിദ്യക്ക് ഗുണവും ദോഷവുമുണ്ട്. കംപ്യൂട്ടറിനെ തൊഴില്‍ ആയാസരഹിതവും സര്‍ഗാത്മകവുമാക്കാന്‍ ഉപയോഗിക്കുന്നതോടൊപ്പം തൊഴില്‍ നിഷേധിക്കാനും ഉപയോഗിക്കാം. പ്രധാന സ്ഥാപനങ്ങളില്‍ ജോലി കിട്ടിയാല്‍ ആദ്യം നല്‍കുന്നത് ഇപ്പോള്‍ ബ്ലാക്ക്ബെറി ഫോണാണ്. ഇതില്‍ പുഷ്അപ് മെയിലാണ്. എസ്എംഎസ് പോലെ മെയിലുകള്‍ ഫോണില്‍ നിറയും. കമ്പനിയില്‍നിന്ന് വീട്ടില്‍ എത്തിക്കഴിയുമ്പോഴായിരിക്കും പുതിയ അസൈന്‍മെന്റ് ഇന്‍ബോക്സില്‍ തെളിയുന്നത്. മെയില്‍ നോക്കിയില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ബ്ലാക്ക്ബെറി സമ്മതിക്കില്ല. അതുപോലെതന്നെയാണ് ജിപിഎസും. അറിയാത്ത വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവന്‍ നമുക്ക് വഴി പറഞ്ഞുതരും. കമ്പനികള്‍ നല്‍കുന്ന വാഹനങ്ങളില്‍ ജിപിഎസുണ്ടായിരിക്കും. എവിടെ പോയാലും മാനേജ്മെന്റിന്റെ കണ്‍വെട്ടത്തുതന്നെയായിരിക്കും. അടുത്തകാലത്ത് ഒരു വ്യവസായസ്ഥാപനം എല്ലാ തൊഴിലാളികള്‍ക്കും പുതിയ വാച്ച് നല്‍കി. ഇതില്‍ ജിപിഎസുമുണ്ടായിരുന്നു. കണ്ണട മേശപ്പുറത്ത് വെച്ച് പുറത്തുപോയാലും അല്ലാതെ പോയാലും തൊഴിലാളി എവിടെയുണ്ടെന്ന് വാച്ച് പറഞ്ഞുകൊടുക്കും. ഓഫീസിലെ കംപ്യൂട്ടര്‍ സ്ക്രീനില്‍ അത് തെളിഞ്ഞുവരും. വ്യവസായശാലക്ക് അകത്തുകടക്കുന്നതോടെ തൊഴിലാളി മൂലധനത്തിന്റെ അടിമയാകുമെന്നതായിരുന്നു മുതലാളിത്തത്തിന്റെ ഒരു പ്രത്യേകത. എന്നാല്‍ , ആഗോളവല്‍ക്കരണകാലത്ത,് ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും നിങ്ങള്‍ അടിമയാകാമെന്നതാണ്
വാല്‍ക്കഷ്ണം
കുറച്ചുകാലം മുമ്പ് സെക്രട്ടറിയറ്റില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇ- മെയിലുകള്‍ ഏര്‍പ്പെടുത്തി. പരാതികള്‍ക്ക് അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇത് സഹായകരമായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ , ഒരു സെക്രട്ടറി ക്ലര്‍ക്കിന് പുതിയ അസൈന്‍മെന്റ് നല്‍കി. വരുന്ന മെയിലുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ഒരു പുതിയ ഫയല്‍ തുറക്കാനായിരുന്നു ഉത്തരവ്!

വലിയൊരു മനുഷ്യ സ്നേഹി 


രംഗം ഒന്ന് :
************
ഗര്‍ഭിണിയായ ഒരു യുവതിയെ ഒരുപറ്റം 'മനുഷ്യസ്നേഹികള്‍' വളയുന്നു...
കൈയിലിരിക്കുന്ന ശൂലം അവരുടെ ഉദരത്തില്‍ കുത്തിയിറക്കുന്നു...
ഗര്‍ഭസ്ഥ ശിശുവിനെ ആ ശൂലത്തില്‍ കോര്‍ത്തെടുക്കുന്നു...
ആ ചോരക്കുഞ്ഞിനെ കോര്‍ത്തെടുത്ത ശൂലവും ഉയര്‍ത്തിപിടിച്ചുകൊണ്ട് 
നിലത്തു വീണു പിടയുന്ന ആ സ്ത്രീക്ക് ചുറ്റും ആ 'മനുഷ്യസ്നേഹികള്‍'
ജയ്‌ റാം ശ്രീ റാം എന്നു പാടി കൊണ്ട് നൃത്തം ചവിട്ടുന്നു...


രംഗം രണ്ട്:
************
ഒരുപറ്റം 'മനുഷ്യസ്നേഹികള്‍' വഴിയില്‍ കൂട്ടമായി നില്‍ക്കുന്നു...
ഒരു അഞ്ചു വയസുകാരന്‍ ബാലന്‍ വഴിയിലൂടെ നടന്നു വരുന്നു..
'മനുഷ്യസ്നേഹികള്‍' അവനെ തടഞ്ഞു നിര്‍ത്തുന്നു..
കൂട്ടത്തില്‍ ചില മനുഷ്യസ്നേഹികള്‍ക്ക് സന്ദേഹം,
"ഇവന്‍ കുഴപ്പക്കാരനാണോ!!!??"
അവര്‍ സംശയനിവാരണത്തിനായി 
ബലമായി അവന്‍റെ വസ്ത്രങ്ങള്‍ അഴിച്ചു, 
അവന്‍ ഒരു 'കുഴപ്പക്കാരനാ'ണെന്ന് ഉറപ്പു വരുത്തുന്നു...
അവനെ പിടിച്ചു അവന്‍റെ വായില്‍ തങ്ങളുടെ കൈവശമുള്ള 
പെട്രോള്‍ ഒഴിക്കുന്നു....
ശേഷം ഒരു തീപ്പെട്ടി കത്തിച്ചു കൊള്ളി അവന്‍റെ വായിലേക്കിടുന്നു...
ആ പിഞ്ചു ബാലന്‍ കത്തിതീരുമ്പോള്‍,
'ജയ്‌ റാം' 'ശ്രീ റാം' വിളികളാല്‍ അവിടം മുഖരിതമായിരുന്നു...


രംഗം മൂന്ന്:
***********
നാം മുന്‍പ് കണ്ട മനുഷ്യസ്നേഹികളെ ഇത്തരം 
മനുഷ്യസ്നേഹ പ്രവൃത്തികള്‍ പഠിപ്പിച്ച 
വലിയൊരു മനുഷ്യ സ്നേഹി ഉപവാസം അനുഷ്ടിക്കുന്നു..
ലോക സമാധാനത്തിനും, മതമൈത്രിക്കും വേണ്ടി...
ആ ത്യാഗ സമരത്തിന്‌ പിന്തുണയുമായി പതിനായിരങ്ങള്‍ 
'ഒഴുകി'യെത്തുന്നു....
ഉപവാസം തീരും മുന്‍പേ 
മഹാരാജ്യത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിച്ചു 
ജനാധിപത്യത്തിന്‍റെ 'കാവലാളുകള്‍' , പ്രഖ്യാപിച്ചു 
"രാജ്യം ഈ കരങ്ങളില്‍ സുരക്ഷിതം.....!!!!!"


(യവനിക താഴുന്നില്ല..)

അമ്മമാര്‍ ശ്രദ്ധിക്കുക ;;;


നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കേണ്ട സ്നേഹം നിങ്ങള്‍ തന്നെ നല്‍കണം
ഇല്ലകില്‍ നമുട കുഞ്ഞുകള്‍ ചിലപ്പോള്‍ മൃകതുല്ലരായി വളനെകാം
കേവലം ഭാഷണകാര്യത്തില്‍ മാത്രമല്ല
സോഭവാതതിലും കഴിച്ചപാടിലും നിലപാടിലും അവര്‍ മൃക തുല്ല്യരയെകാം
സഹോദരിയെ പ്രാപിക്കാന്‍ കൊതികുന സഹോദരനും
അമ്മായെ പ്രാപിക്കാന്‍ കൊതികുന മകനും
മകളെ പ്രാപിക്കാന്‍ കൊതികുന അച്ഛനും
നാളെ നമ്മുട വീടുകളില്‍ ഉണ്ടാകാതിരികണമേകില്‍ നമ്മുട കുഞ്ഞുഗാലക് അര്‍ഹമായ സ്നാഹം ഇപ്പോള്‍ നമ്മള്‍ നല്‍കാ

ഫേസ്‌ബുക്കിലേക്ക് സര്‍ക്കാരും


E-mailPrintPDF
ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ പോലെയുള്ള ഇന്റര്‍നെറ്റ്‌ സൗഹൃദകൂട്ടായ്‌മകളുടെ പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു. ഇപ്പോള്‍ രാജ്യത്തെ പൗരന്‍മാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ ഇത്തരം സൈറ്റുകളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്‌.
ഇതിന്റെ തുടക്കമെന്ന നിലയില്‍ കമ്മ്യൂണിക്കേഷന്‍സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരു പദ്ധതി ആവിഷ്‌ക്കരിച്ചുവരികയാണ്‌. ചണ്ഡിഗഢില്‍ നടക്കുന്ന ഐടി കോണ്‍ക്‌ളേവായ ഇ-റെവല്യൂഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ ഐടി അഡീഷണല്‍ സെക്രട്ടറി ശങ്കര്‍ അഗര്‍വാളാണ്‌ ഇക്കാര്യം അറിയിച്ചത്‌.
സര്‍ക്കാര്‍ ഏതെങ്കിലും ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നത്‌ നല്ലതാണ്‌. കൂടാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഇതിന്‌ ഫേസ്‌ബുക്കിനെയും മറ്റും ഫലപ്രദമായി ഉപയോഗിക്കാമെന്നാണ്‌ പ്രത്യാശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫേസ്‌ബുക്കുമായി ബന്ധപ്പെടുത്തി ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നതിന്‌ മുമ്പ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌, ആഭ്യന്ത്ര മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്നാ ഹസാരെയുടെ സമരം വന്‍വിജയമാക്കി തീര്‍ത്തതില്‍ ഫേസ്‌ബുക്കും മറ്റും കാര്യമായ പങ്കാണ്‌ വഹിച്ചത്‌. ഇതുമനസിലാക്കിയാണ്‌ ജനങ്ങളുമായി ബന്ധപ്പെടാന്‍ ഫേസ്‌ബുക്കിനെയും മറ്റും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.